നഷ്ടമാകുന്ന മാനവിക സന്തോഷ്ഏച്ചിക്കാനം കഥകളിൽ.

   നഷ്ടമാകുന്ന മാനവിക സന്തോഷ്ഏച്ചിക്കാനം കഥകളിൽ


ജീവിതാവസ്ഥകളുടെ സങ്കീർണ്ണ മുഖങ്ങളെ ആവിഷ്കരിക്കുന്ന സാഹിത്യ

രൂപങ്ങളിലൊന്നാണ് ചെറുകഥ.വിവിധ രൂപഭാവവും സ്വീകരിച്ചു

 കൊണ്ട്ഏറെ നാളായി ഇത് ആസ്വാദക ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നു.

 പരമ്പരാഗതമായ എഴുത്ത് ശൈലിയെ നിഷേധിച്ചുകൊണ്ട് 

തന്റെ കഥയ്ക്ക് തന്റേതുമാത്രമായ രചനാതന്ത്രം സ്വീകരിച്ച കഥാകാരനാണ്

സന്തോഷ് ഏച്ചിക്കാനം. അദ്ദേഹത്തിന്റെ കഥകൾ ജീവിതത്തെ അതിന്റെ

സമസ്ത മേഖലകളിൽ നിന്നും നോക്കി കാണുന്നവയാണ്. ശക്തമായ

ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും ജന്മമെടുക്കുന്ന ഇത്തരം

കഥകൾ ചില നവീന സത്യങ്ങളെ അനാവരണം ചെയ്യുന്നവയാണ്. മൂല്യവും

മൂല്യവിചാരവും ദാർശനീക ഭാവവുമെല്ലാം സന്തോഷ് ഏച്ചിക്കാനത്തിന്റെ

കഥകളെ സമ്പുഷ്ടമാക്കുന്നു. ഉത്തരാധുനിക സമൂഹത്തിന്റെ

പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.

ഉത്തരാധുനികത ചെലുത്തുന്ന അധീശത്വ സ്വഭാവങ്ങൾക്കെതിരെ നിതാന്ത

ജാഗ്രത പുലർത്താൻ അദ്ദേഹത്തിന്റെ തൂലിക എന്നും സജ്ജമാണ്.

       മാനവികത

വിശാലമായ പ്രപഞ്ചത്തിലെ ഏറ്റവും വ്യത്യസ്തനും ആദരണീയ

നുമായ ജീവിയാണ് മനുഷ്യൻ. ചിന്തിക്കാനും പ്രവർത്തിക്കുവാനുമുള്ള

സവിശേഷ ശേഷിയാണ് അവനെ ഇതര ജീവികളിൽ നിന്നും വ്യത്യസ്തനാ

ക്കുന്നത്. ഈ വ്യത്യസ്തത അവന്റെ ജീവിത സാഹചര്യങ്ങളിലും സാമൂഹ്യ

ജീവിതത്തിലും പ്രകടമാണ്. സ്വത്വത്തെക്കുറിച്ചും തന്റെ ചുറ്റുപാടിനെ

ക്കുറിച്ചും ചിന്തിക്കുന്ന സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യന് ഈ

പ്രപഞ്ചത്തിലുള്ള ഉത്തരവാദിത്വ ങ്ങൾ അനവധിയാണ് .കൂടെ അധിവസി

ക്കുന്ന മനുഷ്യനോടും അവനോടും തന്നെയുള്ള ഒരുവന്റെ കാഴ്ചപ്പാടു

കളാണ് മാനവികത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മാനുഷികമായ ഒന്നും സാഹിത്യത്തിന് അന്യമല്ല. ഹ്യൂമനിസത്തെക്കുറി

ച്ചുള്ള ചർച്ചകൾ നടന്നിട്ടുള്ളത് തത്വചിന്തയുടെ ഭാഗമായിട്ടാണ്. എന്നാൽ

ഈ കാഴ്ചപ്പാടിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാഹിത്യത്തി

ന്റെയും മേഖലകളിൽ ഏറെ പ്രസക്തിയുണ്ട് മനുഷ്യനെ ഉദാരമനോഭാവ

ത്തോടു കൂടി സമീപിക്കാനും അവന്റെ നേട്ടങ്ങളിൽ അഭിമാനം കൊള്ളാനും

വീഴ്ചകളിൽ സഹാനുഭൂതിയോടെ കൂടെ നിൽക്കാനും കഴിയുമ്പോഴാണ്

ഹ്യൂമനിസം അർത്ഥ വത്താകുന്നത്.


നഷ്ടമാകുന്ന മാനവികത സന്തോഷ്ഏച്ചിക്കാനം കഥകളിൽ


ഉത്തരാധുനിക കാലഘടം സാഹിത്യത്തിൽ തന്നെ വിപവം മുഴക്കിയ കാലഘട്ടമാണ്. ആധുനികത പറയാൻ മടിച്ച് മുൻനിരയിലേക്ക് കൊണ്ടുവരാൻ മടിച്ച വിഷയങ്ങളെ ധൈര്യപൂർവ്വം ഉത്തരാധുനികത പൊതുസമൂഹത്തിലേക്ക്കൊണ്ടുവന്നു. ദലിത്, പരിസ്ഥിതി,സ്ത്രീ 

തുടങ്ങിയവയെല്ലാം ഇവിടെ പ്രധാന വിഷയമായി മാറി. എന്നാൽ മാനുഷിക

നന്മ നഷ്ടപ്പെട്ട സമൂഹത്തെ വിഷയമാക്കാൻ പലരും മടിച്ചു. ഇവിടെയാണ്

സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ പ്രസക്തി.ഉത്തരാധുനികത പോലും പറയാൻ മടിച്ച സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ ഏച്ചിക്കാനം വിഷയങ്ങമാക്കി. സമൂഹത്തിന്റെ

പൊള്ളത്തരങ്ങൾ എന്നാൽ മാനുഷിക നന്മ വറ്റി പോയ സമൂഹത്തെയാണ്

ഇവിടെ പ്രതിപാദിക്കുന്നത്. സാമൂഹിക നന്മയാണ് ഇത്തരം കൃതികളിലൂടെ

ഏച്ചിക്കാനം ലക്ഷ്യം വെയ്ക്കുന്നത്.

 

      ബിരിയാണി


ബിരിയാണി എന്നത് വിശപ്പിന്റെ അടയാളപ്പെടുത്തലാണ്, അതോ

ടൊപ്പം തന്നെ ഓർമപ്പെടുത്തലാണ്, മാനുഷികതയുടെ ആവശ്യത്തിലേക്കുള്ള

ഈ ചൂണ്ടുപലകകളുമാണ്. അന്യസംസ്ഥാനത്ത് നിന്ന് ജീവിതം തേടി എത്തുന്ന

മനുഷ്യരുടെ ഗൾഫായി കേരളം മാറുകയും അവരിലേക്ക് നമ്മുടെ ജോലി

സംസ്കാരം ചുരുങ്ങുകയും ചെയ്തതോടെ നാട്ടിൽ ഏത് ജോലിക്കും

ഇവരുടെ ആവശ്യകത ഏറി വരുന്നു. നടുവുപോലും നിവർക്കാനിടമില്ലാതെ

അധ്വാനിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളും നോക്കു കൂലി വാങ്ങി

ഇവരെ പിഴിഞ്ഞ് ജീവിക്കുന്ന മലയാളികളും ഇവരുടെ ജീവിതത്തിലേക്കുള്ള

യാത്രയാണ് ബിരിയാണി. വിശപ്പ് എന്നത് ആദ്യമായല്ല ഒരു കഥ

വിഷയമാകുന്നത്. ബിരിയാണിയിൽ വിശപ്പ് വെറും ആവശ്യമല്ല.

കണ്ണുനിറയുന്ന മരണത്തിന്റെ കഥയും കൂടിയാണ്. ആവശ്യത്തിലു

മധികമായി വിവാഹവീട്ടിൽ ഉണ്ടാക്കുന്ന ബിരിയാണി കൊണ്ട് കളയാൻ

കുഴിവെട്ടാനാണ് അയാൾ ആ വീട്ടിലെത്തുന്നത്.കൊട്ടക്കണക്കിനു,എണ്ണമില്ലാത്ത,അയാൾക്കൊപ്പം പൊക്കമുള്ള കുഴിയിൽ ബിരിയാണി

നിറയ്ക്കുമ്പോൾ വിശപ്പിന്റെ നിസ്സഹായത അയാളിലേക്ക് കിനിഞ്ഞിറങ്ങുന്നുണ്ട് അവിടെ അയാൾക്കു മുന്നിൽ ബസുമതി അരിയോടുള്ള പ്രേമവുമായി അയാളുടെ പ്രിയപ്പെട്ടവൾക്കു പച്ചയ്ക്ക് കടിച്ചിറക്കാനായി വാങ്ങി 50ഗ്രാം അരിയുണ്ട്. വിശപ്പറിഞ്ഞു മരിച്ച് അയാളുടെ മകളുമുണ്ട് ബീഹാറിലെ

ഗോപാൽ യാദവ് എന്ന പണിക്കാരന് വെറും അരിയിലേക്ക് അധിക ദൂരമില്ല,

പക്ഷെ വില കൂടിയ, നല്ല വിശപ്പിന്റെ ഗന്ധമുള്ള ബസുമതി ബിരിയാണിയി

ലേക്ക് ഏറെ ദൂരമുണ്ട്


നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പോൾ കേൾക്കുന്ന

ആൾ അതെ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നു പോയിരിരിക്കുകയെങ്കിലും വേണം അല്ലാത്തവരോട് നമ്മളത്

പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ

ആയിത്തീരും.

എന്ന ഗോപാൽ യാദവിന്റെ ആത്മഗതം ഇരുത്തി ചിന്തിപ്പിക്കു

ന്നവയാണ്. ആർഭാട ഭ്രമത്തിന്റെ മുമ്പിൽ അപരന്റെ വേദനയോ ദുഃഖമോ

കാണുവാനോ അത് കൂട്ടാക്കാനോ സമൂഹം തയ്യാറാകുന്നില്ല.അതിനാൽ തന്നെ ഗോപാൽ യാദവ് എന്ന അതിഥി തൊഴിലാളിയുടെ വിശപ്പ് അഥവാ ദാരിദ്ര്യം വെറും കെട്ടുകഥയായി മാറുന്നു. അപരനെ മനസിലാക്കാൻ ശ്രമിക്കാത്ത സമു

ഹത്തെ ഇവിടെ ദർശിക്കാം.

       അടയ്ക്കാപ്പെറുക്കുന്നവർ

കഥയുടെ പേര്പോലെ തന്നെ അടയ്ക്കാപ്പെറുക്കലും അടയ്ക്കാ

തോട്ടം നോക്കലുമാണ് ചന്ദ്രേട്ടന്റെ തൊഴിൽ. ജഗന്റെ മുത്തച്ഛൻ

അച്ഛനും അമ്മയും ഇല്ലല്ലോ എന്ന് ഓർത്ത് വീട്ടിലേക്ക് കൊണ്ടു വന്നതാണ്

ചന്ദ്രേട്ടനെ. ജഗനെക്കാൾ പത്ത് വയസ്സിന് മുപ്പാണ് ചന്ദ്രേട്ടനുഉള്ളത്.

ചെറുപ്പത്തിൽ അവർ ഒരുമിച്ച് തോട്ടത്തിൽ പോകുമായിരുന്നു. അനുജനെപോലെയാണ് ചന്ദ്രേട്ടൻ ജഗനെ കണ്ടിരുന്നത്. കഥ ഇപ്പോൾ ഭൂതകാലം

പിന്നിട്ട് വർത്തമാനത്തിലെത്തിയിരി ക്കുന്നു. നാടുവിട്ട് പോയ ചന്ദ്രൻ

തിരികെ 25 കൊല്ലങ്ങൾക്കു ശേഷം ജഗന്റെ വീട്ടിലെത്തി. ചോദ്യങ്ങൾ

ക്കൊന്നും മറുപടിയില്ല. ഭർത്താവിന്റെ സുഹൃത്തിനെ ജഗന്റെ ഭാര്യ

സന്തോഷത്തോടെ സ്വീകരിച്ചു. നശിഞ്ഞു കിടന്നിരുന്ന അടയ്ക്കാ തോട്ടം

ചന്ദ്രേട്ടൻ വൃത്തിയാക്കി അവിടെ പണിയെടുത്തു, ഫലം ഉണ്ടായി. ചന്ദ്രേട്ടൻ

മോഷണം നടത്തി നാടുവിട്ട വ്യക്തിയാണെന്നറിഞ്ഞപ്പോൾ ജഗന്റെ

ഭാര്യയുടെ സമീപനത്തിൽ മാറ്റം ഉണ്ടായി തുടങ്ങി. അയാൾ എങ്ങനെ

യെങ്കിലും വീട്ടിൽ നിന്ന് പോയാൽ മതിയെന്നായി. അവൾ ഒരു മനുഷ്യനെന്ന

രീതിയിൽ പോലും ചന്ദ്രേട്ടനെ പരിഗണിക്കുന്നില്ല. ഇവിടെയാണ് കഥയുടെ

മറ്റൊരു വൈകാരികതലം ആരംഭിക്കുന്നത്. കഥയുടെ അവസാനം ചന്ദ്രട്ടന്റെ

തിരോധാനം ഒരു വേദനയായായി മാറുന്നു. ചന്ദ്രേട്ടൻ എന്തായിരുന്നു

മോഷ്ടിച്ചത് എന്ന ഭാര്യയുടെ ചോദ്യത്തിന് ഒരു കുല അടയ്ക്ക എന്നായി

രുന്നു അയാളുടെ മറുപടി. അന്ന് താൻ മോഷ്ടിച്ച അടയ്ക്ക മൂലം അടി

കിട്ടിയത് ചന്ദ്രട്ടനാണ്. എന്നാൽ പിന്നീട് വളർന്ന് വലുതായപ്പോൾ പോലും

അയാൾക്ക് സത്യം തുറന്ന് പറയാനാവുന്നില്ല. ജഗനോടുള്ള മധുര

പ്രതികാരമാവാം ചന്ദ്രേട്ടന്റെ മടങ്ങിവരവും അടയ്ക്ക തോട്ട 

പരിഷ്കരണവും മടങ്ങി പോക്കുമെല്ലാം.ചന്ദ്രേട്ടൻ മോഷ്ടിച്ചു എന്ന ആരോപണം ഉയർന്നപ്പോൾ അയാൾക്ക്

സംസാരിക്കുവാനോ പ്രഹരങ്ങളിൽ നിന്ന് തടയുവാനോ ആരുമുണ്ടയിരുന്നില്ല. മറിച്ച് അനാഥൻ എന്ന അയാളുടെ ഇല്ലായ്മ വെച്ചു കൊണ്ട്

അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരു സമൂഹം മുഴുവൻ അയാളെ ക്രൂശിക്കുന്നു. ചന്ദ്രേട്ടന് മാനുഷിക മൂല്യം നഷ്ടമാകുമ്പോൾ മറുവശത്ത് ജഗൻ

സമൂഹത്തിന്റെ പിൻബലത്തിൽ സ്വാർത്ഥനായി മാറുന്നു. കുറ്റബോധം അയാളെ അലട്ടുന്നുണ്ടെങ്കിലും സമൂഹത്തെ ഭയന്ന് അയാൾ മിണ്ടാതെയിരിക്കുന്നു. മാനവിക മൂല്യങ്ങളെ തച്ചുടയ്ക്കുന്ന സമൂഹം ഇവിടെ ദർശിക്കാം

   

  നടപ്പുദിനം


കീർത്തിനഗർ റസിഡന്റ്സ് അസോസിയേഷൻ മയിലമ്മയ്ക്ക് ഒരു

കാൽ കൊടുക്കാൻ തീരുമാനിച്ചു. മയിലമ്മ കാലിന് അർഹയാണോ, കാലുകൊണ്ട് 

മയിലമ്മയ്ക്ക് എന്താണ് ആവശ്യം എന്ന ചോദ്യം കഥയുടെ തുടക്ക

ത്തിൽ ഏതൊരു വായനക്കാരനും ഉണ്ടാവാം


കീർത്തിനഗറിലെ തൂപ്പുകാരിയാണ് മയിലമ്മ. ദിവസവും രാവിലെ

നഗറിലുള്ള ആൾക്കാർ എഴുന്നേൽക്കുന്നതിന് മുന്നേ തന്നെ മയിലമ്മ

അവിടെ ഹാജരാകും എല്ലായിടവും വൃത്തിയാക്കും. നമ്മുടെ ഭവനങ്ങളുടെ

വൃത്തിഹീനമായ പിന്നാമ്പുറങ്ങൾ ശുദ്ധിയാക്കുന്ന പക്ഷിയാണ് കാക്ക,അതുപോലെയാണ് മയിലമ്മയും. മയിലമ്മയ്ക്ക് ഒരു കാലില്ല. വികലാംഗ

യായ അവർ തന്റെ ജീവിത സാഹചര്യം കൊണ്ടാണ്  ഈ തൊഴിൽ ചെയ്യു

ന്നത്. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയുള്ള സത്യസന്ധതയുള്ള

സ്ത്രീയാണവർ. മയിലമ്മയുടെ ഈ ആത്മാർത്ഥതയും കൃത്യതയുമാണ്

കീർത്തി നഗറിലുള്ളവർക്ക് ഒരു കാല് (വെപ്പ് കാല് മയിലമ്മയ്ക്ക്

കൊടുക്കണമെന്ന തോന്നലു ണ്ടാക്കിയത്. മയിലമ്മയ്ക്ക് കാൽ കിട്ടി അവർക്ക്

സന്തോഷവുമായി.

തന്നെക്കാൾ ഉയരം കുറഞ്ഞവർ തന്റെ തോളൊടൊപ്പം വളർന്നാൽ

ആർക്കെങ്കിലും സഹിക്കുമോ. മയിലമ്മയുടെ കാര്യത്തിലും ഈ സ്ഥിതി

സംഭവിച്ചു. നഗറിലുള്ളവർക്ക് ഭയം തങ്ങളെക്കാൾ ഉയർ നിലയിലേക്ക്

മയിലമ്മ വളരുമോ? ഒറ്റക്കാലിൽ ശക്തയായ അവർ രണ്ടു കാലിൽ പറയേണ്ടതില്ലല്ലോ.

രണ്ടുകാലോടെ പിറ്റേ ദിവസം തൊഴിലിനു വന്നപ്പോൾ

തനിക്കായി തുറന്ന് വാതിലുകൾ അടിഞ്ഞിരിക്കുന്നത് കാണാൻ കഴിഞ്ഞു.

വാതിലുകൾ തുറക്കാതെയായി തൊഴിൽ നഷ്ടപ്പെട്ടു. ഒടുവിൽ ആ

സാധുസ്ത്രീയുടെ ജീവിതം ആ കാൽ വലിച്ചെറിയിപ്പിക്കേണ്ട 

അവസ്ഥയിലേക്ക് എത്തിപ്പിച്ചു.


മയിലമ്മ എന്ന സ്ത്രീയെ അല്ല അവരുടെ കുറവിനെയാണ് സമൂഹം 

സ്നേഹിച്ചത്. കാലുള്ള മയിലമ്മയെ തിരസ്കരിച്ചതും അതുകൊണ്ടാണ് 

സമൂഹത്തിന്റെ നീതിബോധം രണ്ട് കാലുള്ള മയിലമ്മയ്ക്ക് എതിരായി

മാറുന്നു.


മാനുഷിക മൂല്യങ്ങൾ നഷ്ടമാകുന്ന സമൂഹത്തെ സന്തോഷ്

ഏച്ചിക്കാനത്തിന്റെ ഒട്ടുമിക്ക കഥകളിലും ദർശിക്കാം. ഒരു വ്യക്തിയുടെ

മാനുഷിക മൂല്യങ്ങൾ നഷ്ടമാകുന്നു എന്നതിനെക്കാൾ അപകടമാണ് ഒരു

സമൂഹത്തിന്റേത്.ഉത്തരാധുനിക സമൂഹത്തിന് നേരെയുള്ള അതിലെ

പൊള്ളത്തരങ്ങൾക്ക് നേരെയുള്ള ചോദ്യങ്ങളായി കഥകൾ മാറുന്നു. നഷ്ടമാകുന്ന മാനവികത കഥകളിലെ അടിസ്ഥാന പ്രമേയമാകുന്നതോടൊപ്പം

നാം എപ്രകാരമാകണമെന്ന ഓർമ്മപ്പെടുത്തലുമാകുന്നു അദ്ദേഹത്തിന്റെ

ഓരോ കഥകളും

Comments

Popular posts from this blog